ഒമാൻ ആരോഗ്യ പ്രദർശനത്തിനും സമ്മേളനത്തിനും തുടക്കമായി

മസ്‌കറ്റ്: തിങ്കളാഴ്ച്ച ആരംഭിച്ച ഒമാൻ ഹെൽത്ത് എക്‌സിബിഷനിലും സമ്മേളനത്തിലും ഒമാനിൽ നിന്നും വിദേശത്തു നിന്നുമായി 150 ഓളം ആരോഗ്യ സ്ഥാപനങ്ങൾ പങ്കെടുക്കുന്നു.

സയ്യിദ് ഫഹർ ബിൻ ഫാത്തിക് അൽ സെയ്ദിന്റെ മേൽനോട്ടത്തിലാണ് പരിപാടിയുടെ ഉദ്ഘാടനം നടന്നത്.

മെഡിക്കൽ രംഗത്തെ 50 വൈജ്ഞാനിക പ്രബന്ധങ്ങളാണ് സമ്മേളനത്തിൽ അവതരിപ്പിക്കുന്നത്.

60-ലധികം പ്രഭാഷകർ ആരോഗ്യമേഖലയുടെ കഴിവിനെ കേന്ദ്രീകരിച്ച് പ്രഭാഷണങ്ങൾ നടത്തുന്നു.

ത്രിദിന ഇവന്റ് സെഷനുകളിൽ ആശുപത്രി സേവനങ്ങളിലെ നൂതനത്വം, ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം, ആധുനിക വൈദ്യശാസ്ത്രത്തിന്റെ പശ്ചാത്തലത്തിലുള്ള അടിയന്തര കേസുകൾ, ശസ്ത്രക്രിയകളും അനസ്തേഷ്യയും ഉൾപ്പെടെയുള്ള അനുബന്ധ മേഖലകളിലെ വെല്ലുവിളികൾ ഉൾപ്പെടുന്നു.

മെഡിക്കൽ രംഗത്തെ സുസ്ഥിര വികസനത്തിന്റെ ഘടകങ്ങളായി ആരോഗ്യ സംരക്ഷണം, ക്യൂറേറ്റീവ് ടൂറിസം, ആശുപത്രി അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്ക് പ്രദർശനം ഊന്നൽ നൽകുന്നു.

മെഡിക്കൽ ഉൽപന്നങ്ങൾ, സേവനങ്ങൾ, കൺസൾട്ടൻസികൾ എന്നിവ പര്യവേക്ഷണം ചെയ്യുന്നതിനുള്ള അവസരങ്ങൾ പ്രദാനം ചെയ്യുന്നതോടൊപ്പം, കുട്ടികളുടെ പരിചരണ ഉൽപ്പന്നങ്ങൾ, ദന്തചികിത്സാ സേവനങ്ങൾ, ലാബ് ഉപകരണങ്ങൾ, ഫിസിയോതെറാപ്പി, ഓർത്തോപീഡിക് ടെക്നോളജി എന്നിവയുടെ വികസനത്തിന്റെ സാധ്യതകൾ എന്നിവ പ്രദർശിപ്പിക്കുന്നു.

ഒമാൻ ഹെൽത്ത് എക്സിബിഷനും കോൺഫറൻസും ആരോഗ്യ സംരക്ഷണത്തിലും അനുബന്ധ സാങ്കേതിക വിദ്യാഭ്യാസ മേഖലകളിലും വളർച്ചയെ ഉത്തേജിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള വൈദഗ്ധ്യവും നൂതനമായ പരിഹാരങ്ങളും കൈമാറാൻ ശ്രമിക്കുന്നു.

ആരോഗ്യ മന്ത്രാലയത്തിന്റെയും ഒമാൻ മെഡിക്കൽ അസോസിയേഷന്റെയും പിന്തുണയോടെ ഒമാൻ എക്‌സിബിഷൻസ് ഓർഗനൈസിംഗ് കമ്പനി (കണക്റ്റ്) ആണ് പരിപാടി സംഘടിപ്പിക്കുന്നത്.