
മസ്കത്ത്: ഡിസംബർ 19-ന് നടക്കുന്ന ഒമാനി അവയവദാന ദിനത്തോട് അനുബന്ധിച്ച് ആരോഗ്യ മന്ത്രാലയം ഒമാനി അസോസിയേഷൻ ഫോർ ഓർഗൻ ട്രാൻസ്പ്ലാൻറേഷന്റെ സഹകരണത്തോടെ ‘അവയവദാനത്തിനുള്ള ദേശീയ കാമ്പയിൻ’ തിങ്കളാഴ്ച ആരംഭിക്കും.
വൃക്ക തകരാർ, കരൾ തകരാർ, മറ്റ് അസുഖങ്ങൾ തുടങ്ങിയ ബുന്ധിമുട്ട് അനുവഭിക്കുന്നവർക്ക് അവയവദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കമ്മ്യൂണിറ്റി അംഗങ്ങളെ ബോധവൽക്കരിക്കുക എന്നതാണ് ക്യാമ്പെയിൻ ലക്ഷ്യമിടുന്നത്.
വർഷങ്ങളായി വേദന അനുഭവിക്കുന്ന ഒരു രോഗിയുടെ കഷ്ടപ്പാടുകൾ അവസാനിപ്പിക്കാൻ ദാതാവ് നൽകുന്ന സേവനവും, അതിലൂടെ ദാതാവിന് ഇഹത്തിലും പരത്തിലും മഹത്തായ പ്രതിഫലം ലഭിക്കും. മെഡിസിൻ, നിയമം, ശരിഅത്ത് എന്നിവ നിർണ്ണയിക്കുന്ന നിയന്ത്രണങ്ങളും നടപടിക്രമങ്ങളും അനുസരിച്ചാണ് അവയവദാനം നടത്തുന്നത്.