ഒമാനിൽ നിന്നുള്ളവർക്ക് ഓൺലൈൻ ഹജ്ജ് രജിസ്ട്രേഷൻ ഫെബ്രുവരി 21 മുതൽ

മസ്‌കത്ത്: ഒമാൻ സുൽത്താനേറ്റിൽ ഹജ്ജ് കർമങ്ങൾ നിർവഹിക്കാൻ ആഗ്രഹിക്കുന്ന പൗരന്മാർക്കും താമസക്കാർക്കും ഫെബ്രുവരി 21 മുതൽ രജിസ്‌ട്രേഷൻ ആരംഭിക്കുമെന്ന് എൻഡോവ്‌മെന്റ് ആന്റ് റിലീജിയസ് അഫയേഴ്‌സ് മന്ത്രാലയം (മെറ) അറിയിച്ചു. http://hajj.om എന്ന വെബ്സൈറ്റിന്റെ സഹായത്തോടെ ഒമാൻ സുൽത്താനേറ്റിലെ തീർത്ഥാടകർക്ക് ഓൺലൈനായി രജിസ്ട്രേഷൻ നടത്താവുന്നതാണ്. മാർച്ച് 4 നാണ് രജിസ്ട്രേഷൻ അവസാനിക്കുന്നത്.

സൗദി അറേബ്യ ഈ വർഷം ഹജ്ജിനായി 2 ദശലക്ഷം തീർഥാടകരെ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ വർഷം ഏകദേശം 900,000 തീർത്ഥാടകരെ സൗദി അറേബ്യയിലെ ഏറ്റവും പുണ്യ നഗരങ്ങളിലേക്ക് സ്വാഗതം ചെയ്തിരുന്നു. വിശുദ്ധ സ്ഥലങ്ങളിൽ ഗുണനിലവാരമുള്ള സേവനങ്ങൾ നൽകുന്നതിനായി സൗദി അറേബ്യയിൽ നിരവധി വികസന, അടിസ്ഥാന സൗകര്യ പദ്ധതികൾ നടത്തിയിട്ടുണ്ട്.

രണ്ട് മണിക്കൂർ യാത്രയിൽ മക്കയെയും മദീനയെയും ബന്ധിപ്പിക്കുന്ന ഹറമൈൻ എക്‌സ്പ്രസ് ട്രെയിൻ ഉൾപ്പെടുന്ന പദ്ധതികൾക്ക് $53bn (SR200bn) മൂല്യമുള്ളതാണ്.