
റിയാദ് – റിയാദ് മേഖലയിലെ ഹുറൈമില ഗവർണറേറ്റിൽ കനത്ത മഴയിൽ വാഹനത്തിനുള്ളിൽ കുടുങ്ങിയ ഒരാളെ രക്ഷിച്ചതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് അറിയിച്ചു. രക്ഷാപ്രവർത്തനത്തിന് ശേഷം, സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിന്റെ (മുറൂർ) സഹകരണത്തോടെ വാഹന ഉടമയ്‌ക്കെതിരെ പ്രസക്തമായ നിയന്ത്രണങ്ങൾ പ്രയോഗിച്ചതായി സിവിൽ ഡിഫൻസ് അതിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ വ്യക്തമാക്കി.
അപകട സാധ്യത കണക്കിലെടുത്ത് മഴക്കാലത്ത് മൂന്ന് സ്ഥലങ്ങളിൽ പോകരുതെന്ന് മുന്നറിയിപ്പ് സിവിൽ ഡിഫൻസ് നൽകിയിട്ടുണ്ട്.
കൂടാതെ മഴക്കാലത്ത് ജനങ്ങൾ മുൻകരുതൽ എടുക്കണമെന്നും താഴ്ന്ന പ്രദേശങ്ങളിൽ നിന്നും വെള്ളം കെട്ടിനിൽക്കുന്ന സ്ഥലങ്ങളിൽ നിന്നും താഴ്‌വരകളിൽ നിന്നും മാറി നിൽക്കണമെന്നും നിർദ്ദേശമുണ്ട്.
സൗദി അറേബ്യയിലെ മിക്ക പ്രദേശങ്ങളിലും വ്യാഴാഴ്ച വരെ അനുഭവപ്പെടുന്ന ഇടിമിന്നലിനെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് സിവിൽ ഡിഫൻസ് നേരത്തെ പൊതുജനങ്ങളോട് വ്യക്തമാക്കിയിരുന്നു.