തൊഴിൽ നിയമ ലംഘനം; പരിശോധന ശക്തമാക്കി തൊഴിൽ മന്ത്രാലയം

മസ്കത്ത്: തൊഴിൽ വിപണിയിൽ നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിനായി പരിശോധനകൾ ശക്തമാക്കി തൊഴിൽ മന്ത്രാലയം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇതുവരെ നടന്നത് 4,149 പരിശോധനകളാണെന്ന് അധികൃതർ വ്യക്തമാക്കി. പരിശോധനയിൽ അനധികൃത തൊഴിലാളികളെ കണ്ടെത്തിയതായി അധികൃതർ വ്യക്തമാക്കി.

മസ്‌കത്ത് ഗവര്‍ണറേറ്റില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ തൊഴില്‍ നിയമ ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.2,066 നിയമ ലംഘനങ്ങളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. ഏറ്റവും കുറവ് ബുറൈമി ഗവര്‍ണറേറ്റിലാണ്; 12. തെക്കന്‍ ബാത്തിന (342), ദാഖിലിയ (458), തെക്കന്‍ ശര്‍ഖിയ (174), ദോഫാര്‍ (156), വടക്കന്‍ ബാത്തിന (265), ദാഹിറ (474), വടക്കന്‍ ശര്‍ഖിയ (48), അല്‍ വുസ്ത (154) എന്നിങ്ങനെയാണ് മറ്റു ഗവര്‍ണറേറ്റുകളില്‍ രേഖപ്പെടുത്തിയ നിയമലംഘനങ്ങള്‍. നഗരസഭകള്‍, വിദ്യാഭ്യാസ മന്ത്രാലയം, റോയല്‍ ഒമാന്‍ പൊലീസ് തുടങ്ങിയ വിഭാഗങ്ങളുമായി സഹകരിച്ചാണ് പരിശോധന കാമ്പയിനുകള്‍ നടത്തിയത്.