ബിദിയയിൽ ഈത്തപ്പഴ വിളവെടുപ്പ്: ഉത്സവമായി ‘തബ്സീൽ’

വടക്കൽ ശർഖിയ്യ ഗവർണറേറ്റിലെ ബിദിയ വിലായത്തിലെ ഈത്തപ്പഴ വിളവെടുപ്പ് ‘തബ്സീൽ’ നാടിനും നാട്ടുകർക്കും ഉത്സവമായി. നിരവധി പരിപാടികളും ശിൽപശാലകളുമായി ഒരു ദിവസം നീളുന്ന പരിപാടിയാണിത്. ആഘോഷ പരിപാടികൾ കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നിനാണ് ആരംഭിച്ചത്. ഒമാനി തനിമയുള്ള പുത്തൻ അലങ്കാര ഉടുപ്പുമായി കുട്ടികളും നാട്ടുകാരും വിളവെടുപ്പത്സവത്തിന് എത്തിയതോടെ പരിപാടിയുടെ ഗംഭീരമായി. വിളവെടുപ്പ് മൂന്നാഴ്ചകാലം നീളും. വിളവെടുപ്പ് കാലം മുഴവൻ ഗ്രാമത്തിലെ മുതിർന്നവരും കുട്ടികളും തബ്സീൽ എന്ന പേരിൽ അറിയപ്പെടുന്ന വിളവെടുപ്പിൽ സജീവമാവും.

ഈത്തപ്പഴത്തിന്റെ നിറം മഞ്ഞയാവുന്നത് മുതലാണ് വിളവെടുപ്പ് ആരംഭിക്കുന്നത്. വെട്ടിയെടുക്കുന്ന ഈത്തപ്പഴക്കുലകൾ കയർ ഉപയോഗിച്ചാണ് നിലത്തിറക്കുന്നത്. ഒട്ടകപ്പുറത്തോ കഴുതപ്പുറത്തോ ആണ് കുലകൾ സംസ്കരണ സ്ഥലത്തേക്ക് എത്തിക്കുന്നത്. നിരവധി കുട്ടികളും സ്ത്രീകളും ഇതിനെ അനുഗമിക്കും. വേർതിരിച്ചെടുത്ത ഈത്തപ്പഴം വലിയ ചെമ്പ് പാത്രത്തിൽ ഇട്ടാണ് വേവിക്കുന്നത്. 15 മുതൽ 20 മിനിറ്റ് വരെയാണ് ഇവ വേവിക്കുന്നത്. ഇതിന് ശേഷം പ്രത്യേക സജ്ജമാക്കിയ മസ്തിന എന്നറിയപ്പെടുന്ന ഗ്രൗണ്ടിൽ ഉണങ്ങാനിടും. ഈ ഗ്രൗണ്ടിൽ അഞ്ച് മുതൽ പത്ത് ദിവസം നോരിട്ടുള്ള സൂര്യപ്രകാശത്തിൽ ഇവ കിടക്കും. ഉണങ്ങി കഴിയുന്നതോടെ ഇവ വിപണനത്തിന് തയാറാവും