ഹജ്ജ് രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും

മസ്കത്ത്: ഈ വർഷത്തെ ഹജ്ജ് രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും. ഒമാനിലെ പൗരന്മാർക്കും താമസക്കാർക്കും
ഇലക്ട്രോണിക് വെബ്‌സൈറ്റ് (www.hajj.om) വഴി നവംബർ അഞ്ചുവരെ രജിസ്റ്റർ ചെയ്യാമെന്ന് എൻഡോവ്‌മെന്റ്, മതകാര്യ മന്ത്രാലയം അറിയിച്ചു.

കാഴ്ചവൈകല്യമോ ശാരീരിക വൈകല്യമോ ഉള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും കൂടെ അനുഗമിക്കാൻ ആളുകളെ അനുവദിക്കും. ഇലക്ട്രോണിക് സംവിധാനത്തിൽ മുമ്പ് രജിസ്റ്റർ ചെയ്തവരിൽനിന്നാകും അവരെ തിരഞ്ഞെടുക്കുക. അന്വേഷണങ്ങൾക്കും മറ്റു വിവരങ്ങൾക്കും ഔദ്യോഗിക സമയത്ത് മന്ത്രാലയത്തിൻറെ ഹോട്ട്‌ലൈൻ നമ്പറായ 80008008 എന്നതിൽ വിളിക്കാം. www.hajj.om വഴിയും അന്വേഷണങ്ങളും മറ്റും ഫയൽ ചെയ്യാം.

കഴിഞ്ഞ വർഷം 13,956 (99.7 ശതമാനം) ആളുകളാണ് ഹജ്ജ് നിർവഹിച്ചത്. ആകെ 14,000 പേർക്കായിരുന്നു ഹജ്ജിന് അനുമതിയുണ്ടായിരുന്നത്. ഇതിൽ 13,500 പേർ സ്വദേശികളും 250 പേർ അറബ് നിവാസികളും 250 പേർ അറബ് ഇതര താമസക്കാരുമാണ്. മൊത്തം തീർഥാടകരിൽ 49.3 ശതമാനം സ്ത്രീകളായിരുന്നു.