
ഒമാൻ തെക്കൻ ശർഖിയ ഗവർണറേറ്റിലെ സൂർ സിറ്റി വാക്കിൽ ഒമാനിലെ ഉൽക്കയുടെ പ്രദർശനത്തിന്റെ മൂന്നാം പതിപ്പിന് തുടക്കമായി. പൈതൃക വിനോദ സഞ്ചാരത്തിന്റെ നേതൃത്വത്തിലാണ് ഈ വ്യത്യസ്തമായ പരിപാടി. ഡോക്ടർ ഷെയ്ഖ് ഹിലാൽ അലി ബിൻ സൗദ് അൽ ഹബ്സിയുടെ കാർമ്മികത്വത്തിലായിരുന്നു ഉത്‌ഘാടനം.
ഉൽക്ക ശിലകളുടെ പ്രാധാന്യം വ്യക്തതമാക്കാനും ഇതിലൂടെ പൈതൃക വിനോദ സഞ്ചാര മന്ത്രാലയം ലക്ഷ്യമിക്കുന്നു.
ഒമാനിലെ ഏറ്റവും വലിയ ഉൽക്ക പതനങ്ങളിൽ നിന്നുള്ള സാമ്പിളുകൾ ഉൾപ്പടെ ശാസ്ത്ര പ്രാധാന്യവും അമൂല്യവുമായ നിരവധി അപൂർവ ഉൽക്കകൾ പ്രദർശനത്തിലുണ്ട്.
മഗ്നീഷ്യം, ഇരുമ്പ്, സിലിക്കറ്റ് ധാതുക്കൾ അടങ്ങിയ യൂറിലൈറ്റ് ഉൽക്കാ ശിാല 2010ൽ അൽ വുസ്ത ഗവർണറേറ്റിൽ വീണ യുക്രൈറ്റ്, സന്ദർശകർക്ക് തൊടാൻ കഴിയുന്ന ജിദ്ധത്ത് അൽ ഹറാസിസ് ഉൽക്കാശില എന്നിവയും പ്രദര്ശനത്തിലുണ്ട്.
ഗവേഷകർക്കും വിദ്യാർത്ഥികൾക്കും ഉൽക്ക ശാസ്ത്രത്തെക്കുറിച് പഠിക്കാനും പര്യവേക്ഷണം ചെയ്യാനും അവസരം നൽകുന്നതാണ് പ്രദർശനം ജനുവരി 12 വരെ പ്രദർശനം നീണ്ടു നിൽക്കും.