മവേല സെൻട്രൽ മാർക്കറ്റ് ഇനി കസാഇനിൽ

മസ്കത്ത്: മവേല സെൻട്രൽ മാർക്കറ്റിലെ നൂറുകണക്കിന് സ്ഥാപനങ്ങളുടെ വാതിലുകൾ ഇനി തുറക്കില്ല. മാർക്കറ്റ് ശനിയാഴ്ച മുതൽ കസാഇനിലേക്ക് മാറുന്നതോടെ ഇവിടെ വർഷങ്ങളായി പ്രവർത്തിക്കുന്ന 300ലധികം മൊത്ത വ്യാപാര സ്ഥാപനങ്ങൾക്കാണ് പൂട്ട് വീണത്. മാർക്കറ്റുമായി ബന്ധപ്പെട്ട് കഴിയുന്ന ഹോട്ടലുകൾ, കഫ്തീരിയകൾ, കോഫീ ഷോപ്പുകൾ, ബാർബർ ഷോപ്പുകൾ, ക്ലിനിക്കുകൾ, സൂപ്പർമാർക്കറ്റുകൾ തുടങ്ങിയ സ്ഥാപനങ്ങളും ഇനി പ്രവർത്തിക്കില്ല.

ആയിരത്തോളം പേരാണ് മവേല സെൻട്രൽ മാർക്കറ്റ് വിടുന്നത്. ഇവരിൽ പലരും കസാഇനിലേക്ക് ചേക്കേറുന്നുണ്ട്.ലോകത്തിന്റെ നാനാ ഭാഗത്തുനിന്നും പഴങ്ങളും പച്ചക്കറികളും എത്തുന്ന മാർക്കറ്റായിരുന്നു മവേല സെൻട്രൽ മാർക്കറ്റ്.