വ്യോമ ഗതാഗതം ശക്ത്തിപ്പെടുത്തി ട്യുണീഷ്യയും ഒമാനും കരാറിലേർപ്പെട്ടു

വ്യോമസേവന സഹകരണം ശക്തിപ്പെടുത്തി ഒമാനും ട്യുണീഷ്യയും. ഇതുമായി ബന്ധപ്പെട്ട് 1985 മുതലുള്ള ഉടമ്പടി പുതുക്കുകയും ചെയ്തു. സുൽത്താനേറ്റിനെ പ്രതിനിധീകരിച്ചു സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് കരാറിൽ ഒപ്പു വച്ചത്.

കരാർ പ്രകാരം ഒമാനിലേക്കും ട്യുണീഷ്യയിലേക്കും പരിധിയില്ലാത്ത നേരിട്ടുള്ള ഫ്‌ളൈറ്റുകൾ സുഗമമാക്കുകയും ഇരു രാജ്യങ്ങളുടെയും പ്രയോജനത്തിനായി പ്രവർത്തനപരവും സാങ്കേതികവുമായ സഹകരണം വർധിപ്പിക്കുകയും ചെയ്യും

ഇരു രജ്യങ്ങളിലെയും വിമാനത്താവളങ്ങൾക്കിടയിൽ പാസ്സൻജർ, കാർഗോ ഫ്‌ളൈറ്റുകൾ പ്രവർത്തിപ്പിക്കാൻ നിയുക്ത എയർലൈനുകളെ പ്രാപ്തരാക്കുകയും കോഡ് ഷെയർ ക്രമീകരണങ്ങൾ അനുവദിക്കുകയും ചെയ്യും.

ഇത് വ്യോമ ഗതാഗത സേവനങ്ങളെ നിയന്ത്രിക്കുകയും സിവിൽ ഏവിയേഷൻ ബന്ധങ്ങൾ വളർത്തുകയും ചെയ്യും. ഇരു രാജ്യങ്ങളിലെയും സിവിൽ ഏവിയേഷൻ ഉദ്യോഗസ്ഥർ പങ്കെടുത്ത ചടങ്ങിൽ സി.എ.എ. ചെയർമാൻ എഞ്ചി: നായിഫ് ബിൻ അലി അൽ അബ്രിയാണ് കരാർ ഒപ്പിട്ടത്.