
മസ്‌കത്ത്: ദോഫാർ ഗവർണറേറ്റിൽ ലൈസൻസില്ലാത്ത തപാൽ സേവനദാതാക്കൾക്കെതിരെ നടപടി. ലൈസൻസുകളില്ലാതെ തപാൽ സേവനങ്ങളും അനുബന്ധ സേവനങ്ങളും വാഗ്ദാനം ചെയ്ത കമ്പനികൾക്കെതിരെയാണ് നടപടി ഉണ്ടായത്. ടെലികമ്മ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി നടത്തിയ റെയ്ഡിലാണ് ലൈസൻസില്ലാത്ത തപാൽ സേവനദാതാക്കളെ കണ്ടെത്തിയത്.
ശരിയായ അനുമതിയില്ലാതെ തപാൽ സേവനങ്ങളും അനുബന്ധ സേവനങ്ങളും നൽകി നിയമം ലംഘനം നടത്തിയ നിരവധി കമ്പനികളെ ടെലികമ്മ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി പിടികൂടിയതായി അധികൃതർ വ്യക്തമാക്കി.
ഒമാനിലെ തപാൽ സേവന നിയമങ്ങൾ പാലിക്കുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് ഈ നടപടി. ആവശ്യമായ ലൈസൻസുകൾ ഇല്ലാതെ പ്രവർത്തിക്കുന്ന കമ്പനികൾക്ക് നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.