ഒമാനിൽ ആദ്യ ഒട്ടക ചീസ് ഉൽപാദന കേന്ദ്രം ആരംഭിക്കുന്നു

മസ്‌കത്ത്: ഒമാനിൽ ആദ്യ ഒട്ടക ചീസ് ഉൽപാദന കേന്ദ്രം ആരംഭിക്കാനൊരുങ്ങുന്നു. ദോഫാർ ഗവർണറേറ്റിലെ റഖയൂത്തിലാണ് ഒട്ടക ചീസ് ഉത്പാദന കേന്ദ്രം ആരംഭിക്കുന്നത്. അടുത്ത വർഷം ആദ്യ പാദത്തിൽ കേന്ദ്രം തുറക്കും. ഒട്ടകപ്പാൽ മേഖല വികസിപ്പിക്കുന്നതിനും ഗ്രാമീണ ഉപജീവനമാർഗ്ഗത്തെ പിന്തുണക്കുന്നതിന്റെ ഭാഗമാണ് കേന്ദ്രം ആരംഭിക്കുന്നത്.

ആരംഭത്തിൽ പ്രതിദിനം 500 ലിറ്റർ മുതൽ രണ്ട് ടൺ വരെ ഒട്ടകപ്പാൽ സംസ്‌കരിക്കാനാണ് പദ്ധതിയിടുന്നത്. പദ്ധതിയുടെ കരാറിൽ കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം ഒപ്പുവെച്ചു. ആദ്യ വർഷാവസാനത്തോടെ ഉത്പാദനം അഞ്ച് ടണ്ണായും പിന്നീടുള്ള ഘട്ടങ്ങളിൽ 15 ടണ്ണിൽ കൂടുതലായും ഉയരുമെന്നും അധികൃതർ വ്യക്തമാക്കി. ഹാർഡ് ചീസ്, കണ്ടൻസ്ഡ് മിൽക്ക്, മിൽക്ക് മിഠായി, ഐസ്‌ക്രീം എന്നിവ ഉത്പാദിപ്പിക്കാനുള്ള പദ്ധതികളും പരിഗണനയിലുണ്ട്.

അതേസമയം, റഖ്യൂത്തലെ ഒമാനി വനിതാ അസോസിയേഷനിൽ നിന്നുള്ള 20 ഗ്രാമീണ സ്ത്രീകളെ ഈ പദ്ധതിയിൽ നേരിട്ട് ഉൾപ്പെടുത്തും.