സുഹാർ ജലശുദ്ധീകരണ പ്ലാന്റിൽ നിന്ന് ദാഹിറ ഗവർണറേറ്റിലേക്കുള്ള ജല വിതരണം പദ്ധതിക്ക് തുടക്കമായി

മസ്‌കത്ത്: സുഹാർ ജലശുദ്ധീകരണ പ്ലാന്റിൽ നിന്ന് ദാഹിറ ഗവർണറേറ്റിലേക്കുള്ള ജല വിതരണം പദ്ധതിക്ക് തുടക്കമായി. ഒമാൻ വാട്ടർ ആൻഡ് വേസ്റ്റ് വാട്ടർ സർവിസസ് കമ്പനിയാണ് (ഒ.ഡബ്ല്യു.ഡബ്ല്യു.എസ്.സി) പദ്ധതി ആരംഭിച്ചത്. സുഹാർ-ഇബ്രി ജലവിതരണ പദ്ധതിക്ക് തുടക്കം കുറിച്ച് ഇബ്രി വിലായത്തിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ സാമ്പത്തിക മന്ത്രി ഡോ. സഈദ് ബിൻ മുഹമ്മദ് അൽസഖ്‌രിയാണ് അധ്യക്ഷത വഹിച്ചത്. മന്ത്രിമാർ, സ്റ്റേറ്റ് കൗൺസിൽ അംഗങ്ങൾ, അണ്ടർ സെക്രട്ടറിമാർ, ഷെയ്ഖുമാർ, വിശിഷ്ട വ്യക്തികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

150 മില്യൺ റിയാൽ ചെലവിലാണ് പദ്ധതി നിർമിച്ചത്. സുഹാർ വാട്ടർ ഡിസാലിനേഷൻ പ്ലാന്റിൽനിന്ന് ദഹിറയിലേക്ക് 230 കി.മീ. നീളത്തിൽ പൈപ്പ് ലൈൻ, 45.1 കോടി ലിറ്റർ വെള്ളം സംഭരിക്കാൻ കഴിയുന്ന തരത്തിൽ സുഹാർ, ഇബ്രി, ധങ്ക് എന്നിവിടങ്ങളിൽ 15 വാട്ടർ ടാങ്കുകൾ, നാല് പമ്പിങ് സ്റ്റേഷനുകൾ, സുഹാർ മുതൽ ബുറൈമി വരെയുള്ള നിലവിലെ ജലപാതക്ക് സമാന്തരമായി പ്രവർത്തിക്കുന്ന പൈപ്പ് ലൈൻ എന്നിവയാണ് ഈ പദ്ധതിയിൽ ഉൾപ്പെടുന്നത്.