ഒമാൻ-സൗദി വ്യാപാരത്തിൽ 123% വർധനവ്

മസ്കത്ത്: ഒമാൻ സുൽത്താനേറ്റും സൗദി അറേബ്യയും തമ്മിലുള്ള വ്യാപാരം 2021 അവസാനത്തെ അപേക്ഷിച്ച് 2022 അവസാനത്തോടെ 123 ശതമാനം വർധിച്ച് 2.7 ബില്യൺ ഡോളറിലെത്തി. വ്യാപാരത്തിലെ ഈ ശ്രദ്ധേയമായ വളർച്ച ഇരു രാജ്യങ്ങളും തമ്മിലുള്ള സംയുക്ത താൽപ്പര്യത്തെ വീണ്ടും സ്ഥിരീകരിക്കുന്നുവെന്ന് സൗദി അറേബ്യയിലെ വ്യവസായ, ധാതു വിഭവ മന്ത്രി ബന്ദർ ബിൻ ഇബ്രാഹിം അൽഖോറായ്ഫ് വ്യക്തമാക്കി.

രണ്ട് രാജ്യങ്ങളിലും ലോജിസ്റ്റിക്‌സ്, മൈനിംഗ് മേഖലകളിൽ അവസരങ്ങളുണ്ടെന്നും ഇരു രാജ്യങ്ങളിലെയും അടിസ്ഥാന ഉൽപന്നങ്ങൾക്കുള്ള അസംസ്‌കൃത വസ്തുക്കൾ ലഭ്യമാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. നാലാമത്തെ വ്യാവസായിക വിപ്ലവത്തിന്റെ സാങ്കേതിക വിദ്യകൾ അവലംബിച്ച് ഉയർന്ന നിലവാരമുള്ള ഉൽപന്നങ്ങൾ ലഭ്യമാക്കി വ്യവസായ മേഖലയുടെ വികസനമാണ് ഇരു രാജ്യങ്ങളും ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അൽ ദാഹിറ ഗവർണറേറ്റിലെ സംയോജിത സാമ്പത്തിക മേഖലയെ കുറിച്ച് (ഇൻകോർപ്പറേഷനിൽ) ഇത്തരം സാമ്പത്തിക മേഖലകൾ ചെലവ് ലാഭിക്കുമെന്നും വ്യാപാര വിനിമയം ത്വരിതപ്പെടുത്തുമെന്നും ഇരു രാജ്യങ്ങളിലെയും നിക്ഷേപകരെ പ്രചോദിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിവിധ മേഖലകളിൽ ഒമാൻ സുൽത്താനേറ്റും സൗദി അറേബ്യയും തമ്മിലുള്ള ശക്തമായ ബന്ധത്തെയും മന്ത്രി പ്രശംസിച്ചു.