ഒമാനിൽ ജൂൺ ഒന്നു മുതൽ ഉച്ചവിശ്രമ നിയമം പ്രാബല്യത്തിൽ വരും

ജൂൺ ഒന്നു മുതൽ നടപ്പാക്കുന്ന ഉച്ചവിശ്രമ നിയമം പാലിക്കാൻ ബിസിനസ് ഉടമകൾ തയാറാകണമെന്ന് തൊഴിൽ മന്ത്രാലയം നിർദേശിച്ചു. ഒമാൻ തൊഴിൽനിയമത്തിലെ ആർട്ടിക്കിൾ 16 പ്രകാരമാണ് ജൂൺ ഒന്നു മുതൽ ആഗസ്റ്റ് വരെയുള്ള കാലയളവിൽ പുറത്ത് ജോലിയെടുക്കുന്ന തൊളിലാളികൾക്ക് വിശ്രമം നൽകുന്നത്. ഇതുപ്രകാരം പുറത്തു ജോലിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളികൾക്ക് ഉച്ചക്ക് 12.30മുതൽ 3.30വരെയുള്ള സമയങ്ങളിൽ വിശ്രമം നൽകാൻ കമ്പനിയും തൊഴിൽ സ്ഥാപനങ്ങളും ബാധ്യസ്ഥരാണ്. കനത്ത ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്ന കടുത്ത വേനൽച്ചൂടിൽനിന്ന് തൊഴിലാളികളെ സംരക്ഷിക്കാനാണ് ഉച്ചവിശ്രമ നിയമം ലക്ഷ്യമിടുന്നത്.