മികവിന്‍റെ പാതയിലേക്ക് സമഗ്ര പരിവർത്തനത്തിന് തയ്യാറെടുത്ത് ഒമാൻ എയർ

മസ്കത്ത്: രാജ്യത്തിന്‍റെ ദേശീയ വിമാനക്കമ്പനിയായ ഒമാൻ എയർ മികവിന്‍റെ പാതയിലേക്ക് സമഗ്ര പരിവർത്തനത്തിന് തയ്യാറെടുക്കുന്നു. കമ്പനിയുടെ തുടർച്ചയായ പ്രവർത്തന നഷ്ടവും സാമ്പത്തിക കട ബാധ്യതകളും മുന്നിൽവെച്ച് നടത്തിയ പ്രത്യേക പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഡയറക്ടർ ബോർഡ് സമഗ്രമായ പുനഃക്രമീകരണ പരിപാടിക്ക് അംഗീകാരം നൽകിയത്.

ഗതാഗത, കമ്യൂണിക്കേഷൻസ്, ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രിയും ഒമാൻ എയർ ചെയർമാനുമായ എൻജിനീയർ സയീദ് ബിൻ ഹമൂദ് അൽ മവാലി വാർത്തസമ്മേളനത്തിലാണ് വരാനിരിക്കുന്ന പ്രവർത്തന പദ്ധതി വെളിപ്പെടുത്തിയത്. പ്രാദേശികവും അന്തർദേശീയവുമായ വ്യോമയാന മേഖലയിലെ വിദഗ്ധരെ ആകർഷിച്ച് ഡയറക്ടർ ബോർഡ് അംഗങ്ങളെ പുനഃസംഘടിപ്പിച്ച് ഒമാൻ എയറിന്റെ നിലവിലെ എക്‌സിക്യൂട്ടിവ് ടീമിൽ വരും മാസങ്ങളിൽ മാറ്റങ്ങൾ വരുത്തുമെന്നതാണ് പ്രധാനപ്പെട്ട പ്രഖ്യാപനം.

ഒമാൻ എയറിന്റെ നിലവിലെ സർവിസുകളുടെ ലക്ഷ്യസ്ഥാനങ്ങൾ അന്താരാഷ്‌ട്ര വിദഗ്ധർ പുനർമൂല്യനിർണയം നടത്തിയ ശേഷം തുടരണോ അവസാനിപ്പിക്കണോ എന്ന കാര്യത്തിൽ തീരുമാനം കൈക്കൊള്ളും.

ആഭ്യന്തര, അന്തർദേശീയ വിമാന സർവിസുകളിൽ സലാം എയറുമായി ഏകോപനം പരിഗണിക്കുമെന്നും സമഗ്ര പരിവർത്തന പരിപാടി നാല് വർഷം തുടരുമെന്നും മന്ത്രി വ്യക്തമാക്കി.