പെരുന്നാൾ: ബാർബർ ഷോപ്പുകളിൽ പരിശോധനയുമായി മുനിസിപ്പാലിറ്റി അധികൃതർ

പെരുന്നാൾ അടുത്തതോടെ വിവിധ ഗവർണറേറ്റുകളിലെ ബാർബർ ഷോപ്പുകളിൽ പരിശോധനയുമായി മുനിസിപ്പാലിറ്റി അധികൃതർ. ആരോഗ്യ സുരക്ഷ നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിൻറെ ഭാഗമായാണ് പരിശോധന. വരും ദിവസങ്ങളിൽ കൂടുതൽ ആളുകൾ ബ്യൂട്ടി സലൂണുകളിൽ എത്തും. ഇതിനുതകുന്ന തരത്തിലുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കലും ജനങ്ങളുമായി സമ്പർക്കം നടത്തുമ്പോൾ അനിവാര്യമായി ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ബാർബർ ഷോപ്പ് തൊഴിലാളികളെയും ഉടമകളെയും ബോധ്യപ്പെടുത്തുക എന്നതും പരിശോധനയുടെ ലക്ഷ്യങ്ങളായിരുന്നു.

വടക്കൻ ശർഖിയ ഗവർണറേറ്റിലെ ഇബ്ര വിലായത്തിൽ നിരവധി ബാർബർ ഷോപ്പുകളിലാണ് കഴിഞ്ഞ ദിവസം പരിശോധന നടന്നത്. ഉപയോഗശൂന്യമായ 133 വസ്തുക്കൾ പിടിച്ചെടുത്തു. ഒരു സ്ഥാപനത്തിനെതിരെ നടപടിയെടുത്തു. രണ്ട് സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ദിവസങ്ങൾക്ക് മുമ്പ് മസ്കത്ത് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ ബൗഷർ വിലായത്തിലെ ബ്യൂട്ടി പാർലറുകളിൽ പരിശോധന നടത്തിയിരുന്നു.