ഒമാനി ടാക്സി ഓടിക്കുന്നവർക്ക് പുതിയ മാർഗ നിർദേശങ്ങൾ പുറത്തിറക്കി ഗതാഗത മന്ത്രാലയം

മസ്കത്ത്: ഒമാനി ടാക്സി വാഹനങ്ങൾ ഓടിക്കുന്നവർക്ക് ഗതാഗത, വാർത്തവിനിമയ, ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം പുതിയ മാർഗ നിർദേശങ്ങൾ പുറത്തിറക്കി. 2016ലെ രാജകീയ ഉത്തരവിൻറെ അടിസ്ഥാനത്തിലാണ് പുതിയ മാർഗ നിർദേശങ്ങൾ പുറത്തിറക്കിയത്. ഇതനുസരിച്ച് ഡ്രൈവിങ് ലൈസൻസ് കിട്ടി മൂന്ന് വർഷം പൂർത്തിയായ ശേഷം മാത്രമാണ് ടാക്സി ഓടിക്കാൻ സാധിക്കുക. കൂടാതെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന 600 റിയാലിൽ താഴെ മാസ വരുമാനമുള്ളവർക്ക് മാത്രമാണ് പാർട്ട് ടൈമായി ടാക്സി ഓടിക്കാൻ കഴിയുക. ടാക്സി ഓടിക്കുന്നതിനുള്ള കുറഞ്ഞ പ്രായം 21 വയസ്സും കൂടിയ പ്രായം 60 വയസ്സുമാണ്.

ടാക്സി ഓടിക്കാൻ ആരോഗ്യം അനുവദിക്കുമെന്ന് മെഡിക്കൽ സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്ക് 60 വയസ്സിന് ശേഷം ഒരു വർഷം കൂടി അധികം ടാക്സി ഓടിക്കാവുന്നതാണ്. വിമാനത്താവളം, തുറമുഖം, ഹോട്ടലുകൾ എന്നിവിടങ്ങളിൽ സർവിസ് നടത്തുന്ന ടാക്സി വാഹനങ്ങളുടെ കാലപ്പഴക്കം ഏഴ് വർഷത്തേക്കാൾ കൂടാൻ പാടില്ല. പൊതു സ്ഥലങ്ങളിലും വാണിജ്യ കേന്ദ്രങ്ങളിലും സർവിസ് നടത്തുന്ന ടാക്സികളുടെ കാലപ്പഴക്കം പത്ത് വർഷത്തിൽ കൂടാനും പാടില്ല. എല്ലാ ടാക്സി ഓടിക്കുന്നവരും അടുത്ത വർഷം സെപ്റ്റംബർ ഒന്നിനുമുമ്പ് മേൽ പറഞ്ഞ കാര്യങ്ങൾ നടപ്പാക്കിയിരിക്കണം.

പൊതു ഗതാഗത സമ്പ്രദായം നടപ്പാക്കുന്നതിൻറെ ഭാഗമായി ഒന്നാം ഘട്ടമെന്ന നിലയിൽ വിമാനത്താവളത്തിൽ സർവിസ് നടത്തുന്ന ടാക്സികൾക്ക് ആപ്പുകൾ നടപ്പാക്കിയിരുന്നു. രണ്ടാം ഘട്ടത്തിൻറെ ഭാഗമായി അടുത്ത മാസം ഒന്നുമുതൽ ടൂറിസ്റ്റ് കോംപ്ലക്സുകളിലും ഹോട്ടലുകളിലും തുറമുഖങ്ങളിലും കൊമേഴ്സ്യൽ സെൻററുകളിലും സർവിസ് നടത്തുന്ന ടാക്സികൾക്ക് കൂടി ആപ്പുകർ നടപ്പാക്കും.